Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

May 01, 2011

പെരുവഴിയിലേക്ക് .... !!!

എല്ലാം സ്വന്തമാക്കണമെന്നാഗ്രഹമായിരുന്നു  അയാള്‍ക്ക്‌. ചെറുപ്പം തൊട്ടേ അധ്വാനത്തിന്റെ ശീലങ്ങളെ അതിനു വേണ്ടി പാകപ്പെടുത്തി. പറമ്പും കാടും എല്ലാം വാങ്ങി കൂട്ടി.
ചുട്ടുപൊള്ളുന്ന ചൂടില്‍ ഒലിച്ചിറങ്ങുന്ന വിയര്പ്പുകണങ്ങളെ  നീറ്റല്‍ അനുഭവിക്കുന്ന ഇരു കൈകളില്‍ പുരട്ടി ആശ്വാസം കൊണ്ടു.
വെച്ച് പിടിപ്പിച്ച തേക്കിന്‍ തൈകള്‍ വളര്‍ന്നു നില്‍ക്കുന്നത് അന്ന് രാത്രി അയാല്‍ സ്വപ്നം കണ്ടു...
കൂരിരുട്ടായി പടര്‍ന്ന കാര്‍മേഘള്‍‍ക്കൊപ്പം  വന്ന മിന്നല്‍പിണരുകള്‍ വെളിച്ചമായി കണ്ടു മഴ വെള്ളത്തെ തന്റെ വിശാലമായ വയലിലേക്ക് തിരിച്ചു വിട്ടു. കൊയ്തെടുത്ത വിളവില്‍ ലാഭം വന്നു മറിയുന്നത് അന്ന് രാത്രി അയാള്‍ സ്വപ്നം കണ്ടു...
ഒരു വൈകുന്നേരം  വീടിനു ചുറ്റുപാടും വാങ്ങികൂട്ടിയ സ്ഥലത്തേക്ക് നോക്കി അയാള്‍ മക്കളോട് പറഞ്ഞു: എല്ലാം നിങ്ങള്‍ക്കുള്ളതാണ്.നിങ്ങള്‍‍ക്ക് മാത്രം!!.
മക്കളുടെ മനസ്സ് നിറയുന്നത് കണ്ടു അയാള്‍ ആശ്വസിച്ചു. എന്‍റെ അദ്ധ്വാനനം വെറുതെയായില്ല.  
മറ്റൊരു ദിവസം മക്കളെ വിളിച്ചു വരുത്തി തന്റെ ഒരു ആഗ്രഹം അയാള്‍ പങ്കു വെച്ചു.
"എന്റെ കണണടയുന്നതിനു മുമ്പ്‌ ഇതെല്ലാം നിങ്ങള്ക്ക് ഓഹരി വെക്കണം, എന്‍റെ കാല ശേഷം നിങ്ങള്‍ അതിനു വേണ്ടി കലഹിക്കുന്നത് എനിക്കിഷ്ടമില്ല."
മക്കളുടെ മനസ്സ് വീണ്ടും സന്തോഷം കൊണ്ടു അയാള്‍ വീര്‍പ്പുമിട്ടിച്ചു.
നാട്ടിലെ കാരണവന്മാരോട് അയാള്‍ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ അത് പറഞ്ഞു , ക്ഷണിച്ചു. മക്കള്‍ വില്ലേജ് ഓഫീസിലെ  ജോലിക്കാരെയും.
അങ്ങിനെ ആ ദിവസം വന്നെത്തി.
വിശാലമായ ആ പറമ്പും നെല്‍പാടങ്ങളും അളന്നു മുറിക്കാന്‍ തുടങ്ങി.
തേക്കിന്‍  മരങ്ങള്‍ ഇടതൂര്‍ന്നുനില്‍ക്കുന്ന കുന്നിന്‍ ചെരുവില്‍ ഒറ്റയ്ക്കിരുന്നു മക്കളുടെ സന്തോഷം കണ്ടു സായൂജ്യമടയാന്‍ അയാള്‍ ഒഴിഞ്ഞ പാറ കെട്ടുകളിലേക്ക് കയറാന്‍ ശ്രമിച്ചു.
അപ്പോള്‍ എല്ലാ അധികാരത്തോടെയും അഹങ്കാരത്തോടെയും മൂത്ത മകന്‍ പറഞ്ഞു : എവിടേയ്ക്കാ ഇനി അങ്ങോട്ട്‌ ... മന്ഷ്യര്‍ക്ക് ഒരോ പണിയുണ്ടാക്കാന്‍.... !! വീട്ടില്‍ പോയി ഒരു ഭാഗത്ത്‌ ഇരുന്നൂടെ ..!!
തല പാറകെട്ടില്‍ ഇടിച്ച പോലെ അയാള്‍ക്ക്‌ തോന്നി , അല്ല, ഭൂമി കുലുങ്ങുന്ന പോലെയോ...  ഇല്ല. എല്ലാം തോന്നലുകള്‍ അയാള്‍ ആശ്വസിച്ചു. പക്ഷെ ,
അനുസരിച്ച് ശീലിച്ച മക്കള്‍ ആജ്ഞാപിച്ചു നിര്‍ത്തുമ്പോള്‍ അയാള്‍ പരിസരം മനസ്സിലാക്കി ഇറങ്ങി നടന്നു. മുമ്പില്‍ കണ്ട വിജനമായ പെരുവഴിയിലേക്ക് .... !!!

December 30, 2010

കലണ്ടര്‍ മാറ്റി വെക്കുമ്പോള്‍....


ചുമരില്‍ തൂക്കിയ കലണ്ടര്‍ മാറ്റി വെക്കാന്‍ ഒരുങ്ങുകയാണ് സല്‍മത്ത് . കാല വര്‍ഷങ്ങളുടെ മാറി മറിയലുകളില്‍ എത്രയോ തവണ നാമും ചെയ്തത്. ഭംഗി നിറഞ്ഞ അക്കങ്ങള്‍ക്കും അക്ഷരങ്ങക്കും നിറം മങ്ങി തുടങ്ങാന്‍ നാളുകളേറെ വേണ്ട. ഒരുപാട് അനുഭവങ്ങള്‍ക്ക് സാക്ഷിയാവാന്‍ ഒരു പുതിയ കലണ്ടര്‍ വീണ്ടും.

പതിവുപോലെ സല്മത്തും ആരോ കൊണ്ട് വന്ന കലണ്ടര്‍ മാറ്റാനോരുങ്ങി. വിറയാര്‍ന്ന കൈകളോടെ... എല്ലാ വര്‍ഷവും കലണ്ടര്‍ മാറ്റുമ്പോള്‍ കിടന്ന കിടപ്പില്‍ നിന്ന് അനങ്ങാന്‍ കഴിയാതെ അനീസ്‌ ചോദിക്കും: അടുത്ത വര്ഷം ഇതു കാണാന്‍ ഞാനുണ്ടാവുമോ ?

കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളായ് സല്മത്ത് കേട്ട തന്റെ പ്രിയതമന്റെ ശബ്ദം.... എപ്പോഴും ആ ചോദ്യത്തിനുത്തരം പറയുക സല്മത്ത് തന്നെയാണ്. "ഉണ്ടാവും! ഔരുപാട് വര്‍ഷങ്ങള്‍!! ഈ വര്ഷം ആ ചോദ്യമില്ല..!! അതിനു അനീസ്‌ കാത്തു നിന്നില്ല.

ചിന്തകള്‍ക്കും സ്വപങ്ങള്‍ക്കും നിറച്ചാര്‍ത്ത് നല്‍കാന്‍ സല്മത്ത് എന്നേ പഠിച്ചു കഴിഞ്ഞു. എത്രപെട്ടെന്നാണ് വര്‍ഷങ്ങള്‍ പോയ്മറഞ്ഞത്‌. കൌമാരത്തിന്റെ സ്വപങ്ങള്‍ക്ക് ചിറകു നല്‍കാന്‍ തന്റെ സ്വന്തമായ് വന്ന അനീസ്ക്ക. ചെറുപ്പക്കാരന്റെ ആവേശവും കുടുംബത്തോടുള്ള സ്നേഹവും വെറുതെയിരിക്കാന്‍ അനീസിന്റെ മനസ്സ് അനുവദിച്ചില്ല. ചെറുപ്പം മുതലേ അദ്ധ്വാന ശീലനയിരുന്നു അനീസ്‌. പക്ഷേ ജീവിക്കാന്‍ കണ്ടെത്തിയ തൊഴില്‍ തന്നെ അനീസിന്റെ സ്വപനങ്ങള്‍ക്ക് കരിനിഴല്‍ വീഴ്ത്തി ഒപ്പം സല്‍മത്തിന്റെയും.

വിവാഹം കഴിഞ്ഞു ഒരു വര്ഷം കഴിഞ്ഞപ്പോഴേക്കും അത് സംഭവിച്ചു. അനീസ്‌ ഡ്രൈവ് ചെയ്ത വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് സ്വപങ്ങളെല്ലാം തകര്‍ത്തു. ഒരുപാട് നാളത്തെ ചികിത്സക്ക് ശേഷം അനീസ്‌ ജീവിതത്തിലേക്ക് തിരിച്ചു വന്നു. സല്‍മത്തിനു അതുമാത്രമായിരുന്നു പ്രാര്‍ത്ഥന തന്റെ പ്രിയപെട്ടവന്റെ ജീവനെങ്കിലും തിരുച്ചു തരണേ എന്ന്. പിന്നെ , നീണ്ട പന്ത്രണ്ടു വര്‍ഷങ്ങള്‍ ഒരേ കിടപ്പായിരുന്നു അനീസ്‌. ശരീരം മുഴുവന്‍ തളര്‍ന്നു , സ്വന്തമായ് കൈകാലുകള്‍ ഒന്ന് നീകിവെക്കാന്‍ പോലും കഴിയാതെ അനീസ്‌ കിടന്നു സല്മത്തിനു ഒരു കൂട്ടായ് . തന്റെ മനസ്സിലെ സ്വപങ്ങള്‍ക്ക് വര്‍ണങ്ങള്‍ നല്കാന്‍ അനീസ്കക്ക് കഴിയില്ലെന്നറിഞ്ഞിട്ടും സല്മത്ത് തന്റെ പ്രിയതമന്റെ ചാരത്തു നിന്നു പുണ്യങ്ങളുടെ പുലര്‍ക്കാലം സ്വപനം കണ്ട്. തന്റെ ചുറ്റുപാടിലും കേള്‍ക്കുന്ന വാര്‍ത്തകള്‍ക്ക് അവള്‍ ചെവികൊടുത്തില്ല. മക്കളെയും ഭര്‍ത്താവിനെയും ഇട്ടെറിഞ്ഞു ഒളിച്ചോട്ടം(?) നടത്തുന്ന മങ്കമാര്‍ .. "മിസ്സ്ഡ് കോളില്‍" ജീവിതം കണ്ടവര്‍.. എല്ലാവര്ക്കും നോക്കികാണാന്‍ പുതിയൊരു ജീവിതം നല്‍കി സല്മത്ത് ജീവിച്ചു . എന്തിനു സ്വന്തം വീട്ടുകാര്‍ പോലും പറഞ്ഞു . ഇനിയും നില്കണോ നീ അവിടെ!!??. പക്ഷെ എല്ലാം സഹിച്ചു , എല്ലാം ശ്രവിച്ചു സല്മത്ത് അനീസ്ക്കയുടെ ലോകത്ത് കഴിഞ്ഞു. എല്ലാം തകര്‍ന്നപ്പോഴും ജീവന്‍ മാത്രം ബാക്കി തന്ന പടച്ചതമ്പുരാനോട്‌ നന്ദി പറഞ്ഞ് , ഒപ്പം സ്നേഹത്തിന്റെ കുളിര്‍മ്മ നല്കി തന്നെ മാറോടണച്ച അനീസ്ക്കയോടുള്ള കടപ്പാട് തീര്‍ത്ത്. ഇപ്പോള്‍ സല്മത്ത് തനിച്ചാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് അനീസ്‌ സല്‍മത്തിനെ തനിച്ചാക്കി യാത്ര പറഞ്ഞു. ഈ തവണ ആ ചോദ്യം സല്മത്ത് തന്റെ മനസ്സിനോട് തന്നെ ചോദിച്ചു ... അടുത്ത വര്ഷം കലണ്ടര്‍ മാറ്റാന്‍ ഈ ഞാനുണ്ടാവുമോ ...??














ഇസ്ഹാഖ് കുന്നക്കാവ്‌.


December 26, 2010

വില

വില


ഒരിക്കല്‍ രാജസന്നിധിയിലെത്തിയ ഒരാള്‍ രാജാവിനോട് ചോദിച്ചു: "നിങ്ങള്‍ക്ക് ദാഹം തീര്‍ക്കുവാന്‍ ഒരു ഗ്ലാസ്‌ വെള്ളം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ എന്ത് ചെയ്യും?" വെള്ളത്തിന്‌ വേണ്ടി എന്ത് വേണമെങ്കിലും ചെയ്യും, ഒരു ഗ്ലാസ്‌ വെള്ളം കിട്ടാന്‍ എന്റെ ഈ വിശാലമായ രാജ്യത്തിന്‍റെ പകുതിവില്‍ക്കാന്‍ പോലും തയ്യാറാവും.
ആഗതന്‍ വീണ്ടും ചോദിച്ചു? നിങ്ങള്‍ കുടിച്ച വെള്ളം പുറത്തുവരാതെ നിങ്ങള്‍ ബുദ്ധിമുട്ടിയാലെന്തു ചെയ്യും?
രാജാവ്‌ പറഞ്ഞു: "എന്‍റെ രാജ്യം മുഴുവന്‍ അതിനു വില്‍ക്കേണ്ടി വന്നാല്‍ ഞാനതിനു തയ്യാറാവും."
ചോദ്യകര്‍ത്താവ് ആശ്ചര്യത്തോടെ രാജാവിനോട് ചോദിച്ചു. " ഔര്‍ ഗ്ലാസ്‌ വെള്ളത്തിന്‍റെ വിലയുള്ള രാജ്യത്തിന്‌ വേണ്ടിയാണോ നിങ്ങള്‍ ജീവിക്കുന്നത്."!! ഇതുകേട്ട രാജാവ്‌ സ്തംഭിച്ചിരുന്നു പോയ്‌.




December 22, 2010

പ്രഭാത നടത്തം... !!!
ഏറെ പ്രതീക്ഷയോടെയായിരുന്നു മുനീര്‍ നടക്കാന്‍ ഇറങ്ങിയത്‌. കൂടുകരോക്കെ പറയുമായിരുന്നു എന്താടാ നീ ഇങ്ങനെ? തടി കൂടിവരുന്നുണ്ട്. രാവിലെ ഞങ്ങളുടെ കൂടെ നടക്കാനും കളിക്കാനും നിനക്കും വരാമല്ലോ..? പക്ഷേ, ഭാവിയെ കുറിച്ച് ചിന്തിച്ചു വെറുതെ മാനസികരോഗിയവാന്‍ മുനീര്‍ തയ്യാറായിരുന്നില്ല.
ചെറുപ്പം മുതലേ വിശപ്പോ വിഷമങ്ങലോ അറിയാതെ വളര്‍ന്നവനാണ് മുനീര്‍. ചോദിക്കുന്നതെന്തും ആഗ്രഹിക്കുന്നതെന്തും  നല്കാന്‍ ഉമ്മ തയ്യാറായിരുന്നു. അതിനു ബാങ്ക് അക്കൗണ്ട്‌ എന്നും അവയ്ക്ക് ഒരു കൂട്ടായിരുന്നു. കാശ് നിറക്കുന്ന ഉപ്പ (?) ഏറെ അകലെയും...
ഉപ്പ എന്നുള്ളത് മുനീറിന്റെ മനസ്സില്‍ വെറുമൊരു ചിത്രം മാത്രമായിരുന്നു.
വീട്ടുകാര്‍ക്ക് ,വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ വന്നുപോവുന്ന ഒരു വിരുന്നുകാരന്‍..!!
നാട്ടുകാര്‍ക്ക് പ്രതീക്ഷ മാത്രം നല്‍കുന്ന ഒരു ഗള്‍ഫുകാരന്‍...??!! 
 കുറഞ്ഞ ദിവസത്തെ ലീവിന് വന്നു രണ്ടുവര്‍ഷത്തെ മരുന്നും വാങ്ങി തിരിച്ചുപോവുന്ന പാവം ഒരു പ്രവാസി (പ്രയാസി) മാത്രമാണ് മുനീറിന്റെ ഉപ്പ. അദ്ധേഹത്തിന്റെ പ്രതീക്ഷയും സ്വപ്നവും മുനീരില്‍  മാത്രമായിരുന്നു. 
പക്ഷെ, കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപോളിയുടെ  ലോകത്ത് അവനൊരു മറ്റൊരു ലോകം തീര്‍ക്കുകയായിരുന്നു. ആരോഗ്യമുള്ള ശരീരത്തിന് വേണ്ടി വേണ്ടെതെല്ലാം അവന്‍ അകത്താക്കി. അതിനുവേണ്ടി എന്തുചില്വഴിക്കാനും ഉമ്മ തയ്യാറായിരുന്നു.
അങ്ങനെയാണ് കൂടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മഞ്ഞുപെയ്യുന്ന ആ പുലര്‍കാലത്ത് മുനീര്‍ നടക്കാന്‍ ഇറങ്ങിയത്. ആദ്യമായുള്ള ഈ നടത്തം കണ്ടു ഉമ്മയും ഒന്ന് അമ്പരന്നു. പക്ഷെ, മോന്റെ കാര്യങ്ങള്‍ക്കൊന്നും എതിര് നില്‍ക്കാത്ത പാവം ഉമ്മ , നടക്കാനിറങ്ങിയ മോനെ നോക്കി നിന്നു. സുന്ദരമായ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ട്....
ജീവിതത്തില്‍ ആദ്യമായി നടന്നു നടന്നു ക്ഷീണിച്ചു , ഒരുലോകം കീഴടക്കിയ വിചാരത്തില്‍ മുനീര്‍ വീട്ടിലേക്ക് തിരുച്ചു നടന്നു. പക്ഷേ , ജീവന്‍ തന്ന സ്രഷ്ടാവ് ഒരു തുടക്കം തീരുമാനിച്ചിരുന്നു. അതെ മുനീറിന്റെ യഥാര്‍ത്ഥ ജീവിതത്തിന്റെ തുടക്കം. ഒരു ചെറിയ ക്ഷീണം... മുഖത്തിനിരുവശവും വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞപോള്‍ മുനീര്‍ വിചാരിച്ചു നടന്ന  ക്ഷീണമാവുമെന്നു. പക്ഷേ, 
മുനീര്‍ യാത്രക്കൊരുങ്ങുകയായിരുന്നു ... ഒരുഗ്ലാസ് വെള്ളം പോലും ചോദിച്ചു വാങ്ങാന്‍ ആരെയും അടുത്ത കാണാനില്ലാത്ത ആ വഴിവക്കില്‍ മുനീര്‍ തളര്‍ന്നു വീണു. കണ്ണുകളില്‍ ഇരുട്ടു പടരുന്നു. ശരീരം മുഴുവന്‍ അസഹ്യമായ വേദന... എല്ലാം നിശ്ചലം...
അവിചാരിതമായി അന്ന് മഴ പെയ്തു. കാലം തെറ്റിയ കാലവര്‍ഷം...!! കണ്ണുനീരിന്റെ നനവറിയാത്ത മുനീറിന്റെ വീടുകര്‍ക്കൊപ്പം പ്രകൃതിയും പങ്കുകൊള്ള്ന്നപോലെ ...
ഇസ്ഹാഖ് കുന്നക്കാവ്‌.